കോഴിക്കോട്: എലത്തൂരിൽ ട്രെയിനിലുണ്ടായ അക്രമസംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആക്രമണം ഏറെ ദുഃഖകരമാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാ സംവിധാനം എന്നനിലയിൽ ജനങ്ങൾക്ക് ഭയാശങ്കയില്ലാതെ യാത്രചെയ്യാൻ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവേണ്ടതാണ്. കാന്തപുരം പറഞ്ഞു.
അക്രമത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മർകസ് സീക്യൂ പ്രീ സ്കൂൾ അധ്യാപികയുടെ മകളും സഹോദരിയും അതിലുൾപ്പെടും. ആകസ്മികമായുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved