പൊന്നാനി വിളക്കത്തിരുന്ന് ജാമിഅ മർകസ് വിദ്യാർഥികൾ
ജാമിഅ മർകസ് വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകുന്നു.
ജാമിഅ മർകസ് വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകുന്നു.
പൊന്നാനി: ജാമിഅഃ മർകസ് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ പഠന പൂർത്തീകരണത്തിന്റെ ഭാഗമായി 'വിളക്കത്തിരിക്കാൻ' എത്തി. പാരമ്പര്യ ദർസീ പഠനത്തിന് പരിസമാപ്തി കുറിക്കാൻ മതപഠന വിദ്യാർത്ഥികൾ പൊന്നാനിയിൽ എത്തുന്ന പതിവ് കാലങ്ങളായുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് വിദ്യാർത്ഥികൾ പൊന്നാനി പള്ളിയിൽ എത്തിയത്. ശൈഖ് സൈനുദ്ദീൻ മഖദൂം(റ)ന്റെ കാലത്തേയുള്ള രീതിയാണിത്. മർകസ് വിദ്യാർത്ഥികളുടെ വരവ് പൊന്നാനി സ്വദേശികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന വിളക്കത്തിരിക്കൽ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മഖ്ദൂമിന്റെ രചനയായ ഫത്ഹുൽ മുഈൻ ദർസ് ഓതിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകി. തുടർന്ന് മർകസിലെ മുദരിസുമാരെ വലിയപള്ളി കമ്മിറ്റി ആദരിച്ചു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് ഖാസിം കോയ ഹാജി ആമുഖഭാഷണം നടത്തി. പള്ളിമുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി വിദ്യാർത്ഥികളെ അനുമോദിച്ചു.പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സയ്യിദ് സെയ്ത് മുഹമ്മദ് തങ്ങൾ ആശംസാ പ്രഭാഷണം നടത്തി മർകസ് മുദരിസുമാരായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കരീം ഫൈസി വാവൂർ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, സയ്യിദ് ശിഹാബ്, ഉമറലി സഖാഫി,സയ്യിദ് ജസീൽ ശാമിൽ ഇർഫാനി സംബന്ധിച്ചു.
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
സ്ത്രീകള്‍ക്കായാണ് ശില്പശാല; സ്ത്രീകള്‍ തന്നെ പരിശീലനം നല്‍കും...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved