മര്‍കസ് വളണ്ടിയര്‍മാര്‍ക്ക് ദുബൈ പോലീസിന്റെ ആദരം


ദുബൈ: കോവിഡ് കാലത്ത് ദുബൈ ജബല്‍ അലി ഏരിയയില്‍ മികച്ച സന്നദ്ധ സേവനം ചെയ്ത മര്‍കസ് വളണ്ടിയര്‍മാരെ ദുബൈ പോലീസ് ആദരിച്ചു. ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യാഥിതിയായിരുന്നു. സന്നദ്ധ സേവന പ്രവര്‍ത്തകരുടെ കഠിനധ്വാനവും ആത്മാര്‍ത്ഥതയും കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച വേളയില്‍ തങ്ങള്‍ക്ക് ബോധ്യപെട്ടുവെന്നും അതിനാല്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ബ്രിഗെഡിയര്‍ ജനറല്‍ ഡോ. ആദില്‍ അല്‍ സുവൈദി പറഞ്ഞു. ദുരിതം നിറഞ്ഞ കോവിഡ് കാലയളവില്‍ ജബല്‍ അലി ഐസുലേഷന്‍ സെന്ററില്‍ മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും മര്‍കസ്, ഐ.സി.എഫ്, ആര്.എസ്.സി, കെ.സി.എഫ് വൊളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു. ആവശ്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്തും ലേബര്‍ ക്യാമ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ് പോലുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളിലും ബോധവത്കരണം നടത്തിയും പോസ്റ്ററുകള്‍ പതിച്ചും ഇവര്‍ മാതൃകയായി. കൂടാതെ ദിനേന വതനി അല്‍ ഇമറാത്തിന്റെ 43000 ഭക്ഷണപ്പൊതികളും വിതരണം ചെയ്തും വളണ്ടിയര്‍മാര്‍ ജബല്‍ അലിയുടെ എല്ലാ ഭാഗങ്ങളിലും കര്‍മ്മ നിരതരായിരുന്നു. ടീം ലീഡര്‍ ലുക്മാന് മങ്ങാട്, മുഹമ്മദ് അലി വയനാട്, സദഖതുല്ലാഹ് വളാഞ്ചേരി, ഷൗക്കത് മേപ്പറമ്പ്, റിയാസ് കുനിയില്‍, ശംസുദ്ധീന്‍ വൈലത്തൂര്‍, ബാദുഷ ഉദിനൂര്‍, ഫിറോസ് തറോല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാക്കിയുള്ള മുഴുവന്‍ വളണ്ടിയേഴ്സിനുമുള്ള പ്രശസ്തി പത്രവും ചടങ്ങില്‍ ടീം ലീഡര്‍ ലുക്മാന് മങ്ങാടിനു കൈമാറി. തുടര്‍ന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ ചര്‍ച്ചയില്‍ മര്‍കസ് പ്രവര്‍ത്തകര്‍ കാണിച്ച ത്യാഗത്തെയും സേവനപരതയെയും ഡോ. ആദില്‍ സുവൈദി പ്രശംസിച്ചു. സ്വന്തം രാജ്യത്തെ പോലെ യു.എ.ഇ യെ കാണുന്നവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ എന്നും അദ്ദേഹം പറഞ്ഞു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം