ഈജിപ്ത് ഔഖാഫ് - ജാമിഅ മര്‍കസ് സംയുക്ത ദ്വിദിന സെമിനാറിന് ഇന്ന് തുടക്കം


കോഴിക്കോട് : ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന രണ്ടാം ദ്വിദിന കർമശാസ്ത്ര സെമിനാർ ഇന്ന്(ബുധൻ) ആരംഭിക്കും. കര്‍മശാസ്ത്രത്തിലെ ആധുനികത എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ വൈകുന്നേരം അഞ്ചിന് ഈജിപ്ത് ഔഖാഫ് വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുഖ്താര്‍ ജുമുഅ ഉദ്ഘാടനം ചെയ്യും. ജാമിഅ മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. ചാൻസലർ സി മുഹമ്മദ് ഫൈസി ആശംസ നേർന്ന് സംസാരിക്കും. 'ഇസ്ലാമിക ശരീഅത്തിന്റെ പ്രായോഗികത', 'കർമശാസ്ത്ര നിയമ സംഹിത' എന്നീ വിഷയങ്ങളിൽ ഡോ. അത്വാ സന്ബാത്വി (കുല്ലിയ്യ ശരീഅ വല്‍ ഖാനൂന്‍ പ്രിന്‍സിപ്പല്‍, അൽ അസ്ഹർ ) ഡോ. അബ്ദുല്ല അൽ നജ്ജാർ (ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ,ഈജിപ്ത്) പ്രബന്ധമവതരിപ്പിക്കും.
സമാപന ദിനമായ നാളെ(വ്യാഴം) 'രാഷ്ട്ര നിർമാണത്തിലെ ധൈഷണിക പങ്ക്', 'സൈബർ സ്പെയ്സ്: ശരിയും തെറ്റും' എന്നീ വിഷയങ്ങളിൽ ഡോ. അഹ്മദ് ഹുസൈൻ ( കുല്ലിയ്യ ദഅവ ഇസ്ലാമിയ്യ മുൻ പ്രിൻസിപ്പൽ, അൽ അസ്ഹർ), ഡോ. സാമി ശരീഫ് (ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ജനറൽ സെക്രട്ടറി) സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് ചർച്ചകളും ചോദ്യോത്തരവേദികളും നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം