വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ: ചർച്ചകൾ ഉണ്ടായാൽ തർക്കങ്ങൾ ഒഴിവാക്കാം - കാന്തപുരം ഉസ്താദ്


കോഴിക്കോട്: സ്കൂൾ സമയ മാറ്റത്തിലും അവധിക്കാല മാറ്റത്തിലും നിർദേശങ്ങളുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ചർച്ചകൾക്ക് തുടക്കമിട്ട വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരുമായി ആലോചിച്ചു നടപ്പാക്കിയാൽ വിവാദങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ചൂട് വർധിച്ച മെയ് മാസത്തിലും മഴ വർധിച്ച ജൂൺ മാസത്തിലുമായി സ്കൂൾ അവധി പുനഃക്രമീകരിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവുമായി സ്കൂൾ സമയം ദൈർഘിപ്പിക്കുന്നതിന് പകരം അക്കാദമിക വർഷത്തെ പരീക്ഷകൾ മൂന്നിൽ നിന്നും രണ്ടാക്കി ചുരുക്കിയാൽ കുറെയേറെ സമയം ലാഭിക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്തെ പുതുമകളെ താത്പര്യത്തോടെ കാണുന്ന വ്യക്തിയാണ് മന്ത്രിയെന്നും ഞങ്ങൾ മുന്നോട്ടുവെച്ച ചില ആശയങ്ങളും ആവശ്യങ്ങളും അദ്ദേഹം പഠനം നടത്തി നടപ്പിലാക്കാമെന്നാണ് പറഞ്ഞതെന്നും ബുദ്ധിയുള്ള ആളുടെ ലക്ഷണമാണ് ആ പ്രതികരണമെന്നും കാന്തപുരം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം