മാനുഷിക സേവനത്തിൽ യു.എ.ഇ മുൻനിരയിൽ: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ലോകത്ത് മാനവികതയെ സേവിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് യു.എ.ഇയുടെ സ്ഥാനമെന്ന് അദ്ദേഹം അൽ ഇതിഹാദ് അറബിക് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി....

ലോകത്ത് മാനവികതയെ സേവിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് യു.എ.ഇയുടെ സ്ഥാനമെന്ന് അദ്ദേഹം അൽ ഇതിഹാദ് അറബിക് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി....

അബുദാബി: അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിൽ യു.എ.ഇയുടെ മാനുഷിക പ്രവർത്തനങ്ങളെ പ്രശംസിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ്. ലോകത്ത് മാനവികതയെ സേവിക്കുന്ന രാഷ്ട്രങ്ങളുടെ മുൻനിരയിലാണ് യു.എ.ഇയുടെ സ്ഥാനമെന്ന് അദ്ദേഹം അൽ ഇതിഹാദ് അറബിക് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എ.ഇ ഭരണകൂടത്തിനും രാഷ്ട്ര നേതാക്കൾക്കും ജനങ്ങൾക്കും അദ്ദേഹം ആത്മാർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.
വംശീയമോ മതപരമോ ആയ വേർതിരിവുകളില്ലാതെ, മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന യു.എ.ഇയുടെ കാരുണ്യ മാതൃക ലോകത്തിന് അനുകരണീയമാണ്. രാജ്യത്തിന്റെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടക്കമിട്ട കാരുണ്യത്തിന്റെ പാതയാണ് ഇപ്പോഴത്തെ ഭരണാധികാരികളും പിന്തുടരുന്നതെന്നും ഇത് ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നുവെന്നും ഗ്രാൻഡ് മുഫ്തി അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ കാരുണ്യം ലോകമെമ്പാടുമുള്ള ഭൂഖണ്ഡങ്ങൾക്കും രാജ്യങ്ങൾക്കും ഗ്രാമങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെട്ടിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളെ സമഗ്രമായ വികസനവുമായി ബന്ധിപ്പിക്കുന്നതാണ് യു.എ.ഇയുടെ കാഴ്ചപ്പാട്. ഇത് പാവപ്പെട്ടവരുടെ ജീവിതത്തെ അന്തസ്സും പ്രതീക്ഷയും നിറഞ്ഞതാക്കി മാറ്റുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ പതിറ്റാണ്ടുകളായി യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ സാക്ഷികളാണ്. സാംസ്കാരിക കേന്ദ്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ നിർമ്മാണം, കിണറുകൾ, ഉളുഹിയ്യത്ത്, ഭക്ഷ്യക്കിറ്റ് വിതരണം, മെഡിക്കൽ ഉപകരണങ്ങളും ക്ലിനിക്കുകളും ആശുപത്രികളും സ്ഥാപിക്കൽ, അനാഥരെ സംരക്ഷിക്കൽ, വസ്ത്രങ്ങൾ നൽകൽ തുടങ്ങിയ നിരവധി പദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിച്ചു. ഈ പദ്ധതികളെല്ലാം ജനങ്ങളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
യു.എ.ഇക്ക് സുരക്ഷയും സമൃദ്ധിയും നൽകുന്നതിനും ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിളക്കുമാടമായി രാജ്യത്തെ മാറ്റുന്നതിനും സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും ശൈഖ് അബൂബക്കർ അഹമ്മദ് പറഞ്ഞു.
#الإمارات.. نهج إنساني راسخ ومبادرات لا تعرف الحدود
للتفاصيل: https://t.co/YqeO9D2iWy#مركز_الاتحاد_للأخبار
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...