മാലിദ്വീപിന്റെ ടൂറിസം വികസനത്തിന് പുത്തനുണര്‍വ്; ഫുതൂഹ് ടൂര്‍സ് ധാരണാപത്രം ഒപ്പുവെച്ചു

മാലിദ്വീപ് ടൂറിസം മന്ത്രി അഷ്ഹദ് സഈദും ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി ഇ ഒ അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനിയും ധാരണാപത്രം കൈമാറുന്നു

മാലിദ്വീപ് ടൂറിസം മന്ത്രി അഷ്ഹദ് സഈദും ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി ഇ ഒ അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനിയും ധാരണാപത്രം കൈമാറുന്നു
മാലെ: മാലിദ്വീപ് ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് പുത്തനുണര്‍വ് നല്‍കാനായി മാലിദ്വീപ് ടൂറിസം വകുപ്പുമായി ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ധാരണാപത്രം ഒപ്പുവെച്ചു. മാലിദ്വീപിന്റെ ടൂറിസം മന്ത്രി അഷ്ഹദ് സഈദുമായി ഫുതൂഹ് ഇന്റര്‍നാഷണല്‍ സി ഇ ഒ അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി മാലെയിലെ ടൂറിസം മന്ത്രാലയത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനും പരസ്പര സഹകരണത്തിനുമുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇത് ഇരു രാജ്യങ്ങള്‍ക്കും ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ്.
ഇന്ത്യയില്‍ നിന്നും മറ്റും കൂടുതല്‍ സഞ്ചാരികളെ മാലിദ്വീപിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. ഇതിനായി, ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വിവിധ ടൂറിസം പാക്കേജുകളും പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ, മാലിദ്വീപുകാര്‍ക്ക് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള സഹകരണത്തിനും കൂടിക്കാഴ്ചയില്‍ ധാരണയായി.
ഈ പദ്ധതിയുടെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയുമായി മാലിദ്വീപ് ഗവ. സംവിധാനങ്ങളും സഹകരിക്കുന്നുണ്ട്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ മര്‍കസ് നോളജ് സിറ്റിയിലൂടെ മാലിദ്വീപിലെ പൗരന്മാര്ക്ക് ലഭ്യമാക്കാന്‍ ഇത് സഹായിക്കും.
മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനായി ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സിയാണ് ഫുതൂഹ് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. ഈ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടുത്തുകയും പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുകയും ചെയ്യുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം