അസാപ് സ്കില്‍ പാര്‍ക്കും നോളജ് സിറ്റി സ്കില്‍ ഡെവലപ്മെന്റും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു
വിവിധ മേഖലകളിലായി ഓണ്‍ലൈനായും ഓഫ്ലൈനായും 150ല്‍ പരം കോഴ്സുകള്‍ ആണ് അസാപിന്റെ കീഴില്‍ നടക്കുന്നത്...

വിവിധ മേഖലകളിലായി ഓണ്‍ലൈനായും ഓഫ്ലൈനായും 150ല്‍ പരം കോഴ്സുകള്‍ ആണ് അസാപിന്റെ കീഴില്‍ നടക്കുന്നത്...

തിരുവനന്തപുരം : കേരള സര്‍ക്കാറിന് കീഴിലുള്ള ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗമായ അസാപ് സ്കില്‍ പാര്‍ക്കും മര്‍കസ് നോളജ് സിറ്റിയുടെ സ്കില്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. അസാപിന് കീഴില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നടക്കുന്ന നിരവധി കോഴ്സുകള്‍ നടത്തുന്നതിനാണ് കരാര്‍. എട്ട് മുതല്‍ പി ജി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ഉപകാരപ്രദമായ കോഴ്സുകളാണ് അസാപ് നടത്തുന്നത്.
അഗ്രികള്‍ച്ചര്‍, കണ്‍സ്ട്രക്ഷന്‍ ഓപ്പറേഷന്, ഓട്ടോമേഷന്‍, ഏവിയേഷന്‍, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, മാനുഫാക്ചറിങ്, സിവില്‍ ആന്‍ഡ് ഡിസൈന്‍, ഇലക്ട്രിക്കല്‍ വെഹിക്കിള്‍, ഇലക്ട്രോണിക്സ്, ഹെല്‍ത്ത് കെയര്‍, ലാംഗ്വേജ് ഡെവലപ്മെന്റ് ആന്‍ഡ് ലൈഫ് സ്കില്‍, ലോജിസ്റ്റിക്, മാനേജ്മെന്റ്, മീഡിയ ആന്‍ഡ് എന്‍വയോണ്‍മെന്റ്, പ്ലൈസ്മെന്റ് ആന്‍ഡ് ഇന്റേണ്‍ഷിപ്പ്, സ്പോര്‍ട്സ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലായി 150ല്‍ പരം കോഴ്സുകള്‍ ആണ് അസാപിന്റെ കീഴില്‍ നടക്കുന്നത്.
മര്‍കസ് നോളജ് സിറ്റിയില്‍ അസാപ് സ്കില്‍ സെന്റര്‍ ആരംഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മറ്റും പഠന- തൊഴില്‍ രംഗത്ത് മികവ് തെളിയിക്കാനും കൂടുതല്‍ മുന്നേറാനും സഹായിക്കുമെന്ന് നോളജ് സിറ്റി സ്കില്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. നിസാം റഹ്മാന് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം അസാപ് ഹെഡ് കോട്ടേഴ്സില് നടന്ന ചടങ്ങില്‍ അസാപ് ട്രെയിനിങ് ഡിവിഷന് സെന്‍ട്രല്‍ ഹെഡ് ലൈജു പി നായര്‍, മര്‍കസ് നോളജ് സിറ്റി സ്കില്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. നിസാം റഹ്മാന്. സ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍ മുസ്തഫ അബൂബക്കര്‍, അസാപ് സ്കില്‍ പാര്‍ക്ക് ഓഫീസര്‍ പ്രഭ എന്നിവര്‍ പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം